2008, ജൂലൈ 30, ബുധനാഴ്‌ച

ഇവര്‍ ഉത്സവകച്ചവടക്കാരോ ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകരോ.....

മഹത്തായ പാര്‍ലിമെന്റ് റിയാലിറ്റി ഷോ കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു, സര്‍ക്കാരിന്റെ വിജയത്തിന്റെ തിളക്കം കെടുത്തിയ “ പാര്‍ലിമെന്റ്നകത്തെ നോട്ടു കെട്ടു“ വിവാദത്തെ തട്ടുകടകളും കൂടാരങ്ങളും പാര്‍ലിമെന്റിനുമുന്നില്‍ തട്ടികൂട്ടി കാര്യങ്ങളെല്ലാം ലൈവായി ലോകത്തിനു മുന്നിലെത്തിച്ച് ആഘോഷമാക്കി കൊണ്ടാടിയ മാധ്യമ പ്രവര്‍ത്തകര്‍ ,ഇന്നു ബോംബുകള്‍ തിരയുന്ന തിരക്കിലാണ്, പൊട്ടുന്നതും പൊട്ടാത്തതുമായ, ബോബുകളും , നിര്‍വീര്യമാക്കാനാവാത്ത നിരവധി നുണ ബോംബുകളും തിരഞ്ഞു നടക്കുന്നു।(ഇടതു പക്ഷ സഹയാത്രികനായ കൂട്ടുകാരന്റെ അഭിപ്രായത്തില്‍ ഈ ബോംബിനു പിന്നില്‍ സര്‍ക്കാരു തന്നെയാണ്, കോഴവിവാദത്തെ ജനത്തിന്റെ ശ്രദ്ധയില്‍ നിന്നകറ്റാനെന്നാണ് ന്യായീകരണം .സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പരാജയപ്പെട്ട ഇടതു പക്ഷത്തിനോ, N.D.A യ്കുമെന്താ അങ്ങിനെയായികൂടെ എന്നു മറുചോദ്യത്തിനു അദ്ദേഹത്തിനു മറുപടിയില്ലായിരുന്നു ) വളരെ അത്ഭുതകരമായി തോന്നുന്നു, ജനാധിപത്യ വിശ്വാസികളെ മണ്ടന്മാരാക്കിയ “നോട്ടു കെട്ടു സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാനോ,അതിനു ഭരണഘടനാ പരമായഭേദഗതികള്‍ക്കുള്ള ഒരു ചര്‍ച്ചപോലും ഒരു ദൃശ്യമാദ്ധ്യമങ്ങളിലും കാണാന്‍ കഴിഞ്ഞില്ല, കാണാന്‍ കഴിഞ്ഞത് ആണവകരാറിന്റെ തുടര്‍നടപടികളുടെ ചര്‍ച്ചകള്‍ പോലും തുടര്‍ ദിവസങ്ങളില്‍ അപ്രത്യക്ഷമാകുന്ന തരത്തില്‍ വാര്‍ത്തകളെ ഹൈജാക്ക് ചെയ്യപ്പെട്ടിരിയ്കുന്നതായാണ്. കൂടാതെ ധന്യമായ 40 വര്‍ഷത്തെ കമ്യൂണിസ്റ്റു ജീവിതം നയിച്ച് രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ട്ടി ഒറ്റുകാരനും,വഞ്ചകനുമായി മുദ്രകുത്തപ്പെട്ട ബഹുമാനപ്പെട്ട സ്പീക്കറെ കുറിച്ചും ആര്‍ക്കും ഓര്‍മ്മയില്ല, ഒരു പക്ഷെ “ ഭരണഘടന, വ്യക്തി ,പാര്‍ട്ടിസംഹിത എന്നീ തലത്തില്‍ വിശാലമായ കാഴ് ചപ്പാടോടെ ഒരു ചാനലില്‍ പോലും ആരോഗ്യകരമായ ഒരു ചര്‍ച്ച പോലും കണ്ടില്ല, വിശ്വാസപ്രമേയ ചര്‍ച്ചയും ജനാധിപത്യവുമെന്ന വിഷയത്തില്‍ IBN-CNNല്‍ ശ്രീ രാജ് ദീപ് സര്‍ ദേശായി തുടങ്ങിവെച്ച ചര്‍ച്ചകള്‍ പോലും , തീവ്രവാദവും , ബോംബു തിരച്ചുലുകളിലും തീര്‍ന്നു, ഗൊരവമായ ചര്‍ച്ചകള്‍ നടന്നു കാണാറുള്ള NDTV യ്ക്കാകട്ടെ , അമീര്‍ഖാന്റെ പ്രസ്താവനയുടെ വെളിച്ചത്തില്‍ ബോംബു സ് ഫോടനങ്ങളുടെ സിനിമകളിലെ തീവ്രവാദവും , നായക പരിവേഷം ലഭിയ്കൂന്ന തീവ്രവാദി കഥാപാത്രങ്ങളുമായിരുന്നു കഴിഞ്ഞ ദിവസത്തെ വിഷയം, ദൃശ്യമാധ്യമങ്ങളില്‍ മലയാളത്തിലാകട്ടെ പട്ടാമ്പി കൂട്ടകൊലപാതകം മുതല്‍ കാലവര്‍ഷത്തിന്റെ തിരച്ചു വരവായിരുന്നു മുഖ്യവിഷയം, പട്ടാമ്പി കൂട്ടകൊലപാതകത്തിലെ പ്രതിയെ കയറ്റി വന്ന വാഹനത്തെ അങ്കമാലി മുതല്‍ ഷൊര്‍ ണ്ണൂര്‍ വരെ 45 km ക്യാമറ കൊണ്ട്പിന്തുടര്‍ന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരുണ്ട്. ജനാധിപത്യത്തെ ഇത്രത്തോളാമവഹേളിച്ച പാര്‍ലിമെന്റ് സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ ഒരു പാര്‍ലിമെന്ററികമ്മറ്റിയെ നിയമിച്ച വിവരമല്ലാതെ തുടര്‍ നടപടികളൊന്നും കാണാനോ അറിയാനോ ഒരു ചാനലില്‍ നിന്നും കഴിഞ്ഞില്ല. കൂടാതെ പൊതുമിനിമം പരിപാടികളുടെ കുരുക്കില്‍ നിന്നും രക്ഷപ്പെട്ട യു.പി.എ സര്‍ക്കാരിന്റെ ആദ്യ നടപടിയാ‍യ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളെ നിയമിച്ചതിനെ ചര്‍ച്ച ചെയ്യാന്‍ ഇടതുപക്ഷ ചായ്‌വുള്ള ദൃശ്യമാധ്യമങ്ങള്‍ക്കും ഒരു ഭീതി പോലെ.

മരണമായാലും വിവാഹമായാലും കുറ്റകൃത്യമായാലും, പെണ്‍ വാണിഭമായാലും പാപ്പരാസികളെ പോലെ ഇരയ്ക്കു മുകളില്‍ ചാടി വീഴുന്ന പ്രവണത ദൃശ്യമാധ്യമങ്ങള്‍ക്ക് വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്, ഉദാഹരണത്തിനു എം।എന്‍ .വിജയന്‍ മാഷിന്റെ മരണം ലൈവായി ലോകം മുഴുവന്‍ കാണിച്ച മാധ്യമധര്‍മ്മങ്ങളും മറക്കാറായിട്ടില്ല.(ആദ്യമായി മരണം നേരില്‍ കണ്ട പലരും അതിന്റെ ഞെട്ടലിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്). മലയാള ടെലിവിഷനില്‍ റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നതു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്താതിഷ്ഠിത പരിപ്പടികളാണത്രേ, കൂട്ട കൊലപാതകം, സ്ത്രീപീഡനം, കൂട്ട അത്മഹത്യ എന്നിവയെല്ലാം നാടകീയമാക്കി വിനോദപരിപ്പാടി പോലെ അവതരിപ്പിയ്ക്കുന്നത് ഏതു തരം പ്രേഷകരെ സംതൃപ്തിപ്പെടുത്താനാണ്. വാര്‍ത്തയും വിനോദവും തമ്മിലുള്ള അന്തരം ഇല്ലാതാ‍യെന്നും വാര്‍ത്തവിനോദങ്ങളെന്നു നിലയ്ക്ക് നമ്മുടെ ന്യൂസ്സ് ചാനലുകള്‍ മാറിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഒരു വാര്‍ത്തയുടെയോ ചര്‍ച്ചയുടെയോ ഗൌരവം ചോര്‍ത്തികളഞ്ഞ്, നേതാക്കന്മാരോ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരും തമ്മിലുള്ള പരിഹാസങ്ങളും അപ്രമാദിത്വങ്ങളും കാണിയ്ക്കാന്‍ വേണ്ടി മാത്രമായി ന്യൂസ്സവറുകള്‍ മാ‍റിയിരിയ്ക്കുന്നു. പലപ്പോഴും ഇത് ഉള്ളത് ഇല്ലെന്നു ഭാവിയ്കലോ അലെങ്കില്‍ ഇല്ലാത്തത് ഉണ്ടെന്ന് ഭാവിയ്കലോ അല്ലേ ?.യഥാര്‍ത്ഥ്യത്തില്‍ ഇന്നു കേരളത്തിലെ സാമന്യ രാഷ്ട്രീയ ബോധമുള്ള സാധാരണക്കാരന്‍ പോലും ആണവ കരാര്‍ പോലുള്ള വിഷയങ്ങളില്‍ വല്ലാത്ത ആശയകുഴപ്പത്തിലാണ് നല്ലതോ. അതോ നാശത്തിനോയെന്ന് ,അതിനു മുഖ്യകാരണങ്ങളില്‍ ഒന്നു ഈ ദൃശ്യമാധ്യമങ്ങള്‍ തന്നെയെന്നു വിശ്വസിക്കേണ്ടിവരും., കാരണം ഇവര്‍ നമ്മളെ അന്തം വിട്ട കാഴചക്കാരാക്കുക മാത്രമാണ് നമ്മുടെ ചിന്താ ബോധങ്ങളെ, വിശകലന മനോഭാവങ്ങളെയാണ് ഇവര്‍ മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ കൊണ്ട് മായ്കുന്നത്. ഇവര്‍ക്കുള്ള ഗുണങ്ങളെ ഒരിയ്കലും മറന്നു കൊണ്ടല്ല ഇത്രയും പറയേണ്ടി വരുന്നത്, ചാനല്‍ വാര്‍ത്തയെന്നാല്‍ യാഥാര്‍ത്ഥ്യത്തിനു നേരെയുള്ള കണ്ണാടിയാണ് വാര്‍ത്തയെന്ന ബോധത്തെ മാറ്റി യഥാര്‍ത്ഥ ബാഹ്യലോകത്തിന്റെ മായകാഴ്ചകളാണ് എന്നു ധരിക്കേണ്ടിയിരിയ്കുന്നു.

മുത്തങ്ങ പീഡനങ്ങളോ, റജീനസംഭവമോ, വന്‍ അഴിമതികള്‍ പുറത്തു വന്ന തെഹല്‍ക്ക സംഭവങ്ങളോ ജനശ്രദ്ധയില്‍ കൊണ്ടുവന്ന ചാനല്‍ ജേര്‍ണലിസത്തെ മറന്നു കൊണ്ടല്ല ഈ ഒരു പോസ്റ്റ്, അനാവശ്യസംഭവങ്ങള്‍ അമിത പ്രാധാന്യത്തോടെ അവതരിപ്പിച്ച് യഥാര്‍ത്ഥവാര്‍ത്തകളെയും ചര്‍ച്ചകളെയും ജനശ്രദ്ധയില്‍ നിന്നുമാറ്റി നിര്‍ത്തുന്ന നിര്‍ത്തുന്ന അനാവശ്യ പ്രവണത പ്രത്യേകിച്ച് ചാനല്‍ ജേര്‍ണലിസത്തില്‍ വല്ലാതെ പ്രകടമാവുന്നു.മാധ്യമങ്ങളും വിപണിയും തമ്മില്‍ സമരസപ്പെടേണ്ടിവരുമ്പോള്‍ ജനാധിപത്യത്തിന്റെ കാവലാളുകളെന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു, അതു വഴി ജനാധിപത്യ ബോധം നഷ്ടപ്പെടുന്ന ജനത നയിക്കപ്പെടുന്നത് അരാജകത്വത്തിലേയ്ക്കാണ്.

2008, ജൂലൈ 4, വെള്ളിയാഴ്‌ച

നിലനില് പനീയം...: വി.കെ.എന്‍

പതിവിനു വിപരീതമാവാതെ ഏഴുമണിയ്ക്ക് പയ്യന്‍ ഉണര്‍ന്നു. ഒന്നര ഗ്ലാസ്സ് ചായയ്കും ഒരു പുതിയ ബീഡിക്കും മുകളില്‍ കക്കൂസിലേയ്കു നടന്നു।ദില്ലിമാനഗരത്തില്‍ നിന്നു തലേന്നു തപാ‍ലിലെത്തിയ പത്രമാ‍സികകള്‍ അത്രയും വായിയ്ക്കാന്‍ ബാക്കിയാണ്.എല്ലാം ഓടിച്ചു വായിച്ച് ഒരു മണിക്കൂര്‍ നേരത്തെ സുഖ വിരേചനത്തില്‍ പാരായണത്തിനു ശേഷം പുറത്തു കടന്നു.

നെല് പാടങ്ങള്‍ വഴി നടന്നു, എല്ലാം കതിരായിരിയ്കുന്നു വിള നന്നായിട്ടുണ്ട്, ചിങ്ങം അവസാനത്തോടെ കൊയ്യാം വെള്ളം ഒഴിഞ്ഞും പോവാന്‍ കഴായകള്‍ താഴ്ത്തിയിട്ടു।

തിരിച്ചു വീട്ടിലെത്തി പല്ലു തേച്ചു പ്രാതലിനിരുന്നു, ആവിയില്‍ വിടര്‍ന്ന വെള്ളാമ്പല്‍ ഇഡ്ഡ് ലികള്‍, രണ്ടെണ്ണം ചട്ട്ണിയില്‍ മുക്കി തിന്നു,രണ്ടെണ്ണം പൊടികൂട്ടി തിന്നു, രണ്ടെണ്ണം മുളകരച്ചതു കൂട്ടി തിന്നു, രണ്ടെണ്ണം പഞ്ചസ്സാരക്കൂട്ടിയും അകത്താക്കി, ആവശ്യത്തിനു രണ്ടു ഗ്ലാസ്സ് കാപ്പി കുടിച്ചു.

സിഗരറ്റും ബീഡിയും തീപ്പെട്ടിയുമായി വായനമുറിയില്‍ കയറി വാതിലടച്ചു റസ്സല്‍പ്രഭുവിന്റെ ആത്മകഥയുടെ മൂന്നാം വാക്യം വായിച്ചു തുടങ്ങി പതിനൊന്നു മണിയ്ക് പതിവുള്ള ചായകുടിച്ചു വായന തുടര്‍ന്നു।

ഒരു മണിയ്ക് ശാപ്പാട് പഴയരി ചോറ്, വെണ്ടയ്ക്കാ സാമ്പാര്‍, ഇളവനും പച്ചമുളകും ചേര്‍ത്ത് ഓലന്‍, വഴുതനങ്ങയും ഉള്ളിയും ചേര്‍ന്നുള്ള മെഴുക്കുപുരട്ടി, കടുമാങ്ങ, പപ്പടം, മോര്। ഉണ്ടു.... അട്ടം മുട്ടുന്നതുവരെ ഉണ്ടു।

സുഖമായി മുറുക്കി റേഡിയോയെടുത്തു കിടപ്പുമുറിയില്‍ പോയി, റേഡിയോ തലയ്കുവെച്ചു കിടന്നു
തിരുവനന്തപുരം,തൃശൂര്‍ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍ കേട്ടു, തൊഴിലാളി മണ്ഡലം തുടങ്ങിയപ്പോള്‍ ബോധം കെട്ടു, രണ്ടു മണിയ്ക് പ്രക്ഷേപണം അവസാനിച്ചപ്പോള്‍ ബോധം തിരിച്ചു കിട്ടി,മൂന്നു മണി വരെ കിടന്നുറങ്ങി।

മൂന്നരയ്കു ചായ, പലഹാരം അരിയും ഉഴുന്നു മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേര്‍ത്തു നിര്‍മ്മിച്ച അപ്പമായിരുന്നു, മൂന്നെണ്ണം തിന്നു തളരുവോളം ചായ കുടിച്ചു।

സായന്തനത്തിന്റെ പുറത്തു സവാരിയ്കിറങ്ങി , ബഹുദൂരം നടന്നു വഴിയ്ക്ക് ആരോടും അക്ഷരം മിണ്ടിയില്ല।

സന്ധ്യയ്ക്കു ഗൃഹം പൂകി। ആസനഏലാദി എണ്ണയും ചന്ദനസോപ്പും തേച്ചു കുളിച്ചു എട്ടിനു അത്താഴം.ചപ്പാത്തിയും ഉരുളക്കിഴങ്ങും പാലും।

മുറുക്കി. ബീഡി വലിച്ചു സിഗരറ്റ് വലിച്ചു റസ്സല്‍ പ്രഭുവിനെ വായിച്ചു തീര്‍ത്തു.

പത്തു മണിയ്ക്ക് ഉറങ്ങാന്‍ കിടന്നു, ജീവിതത്തില്‍ കൃത്യകൃത്യത അനുഭവപ്പെട്ടു, ചെയ്യേണ്ടതെല്ലാം ചെയ്തിരിയ്കുന്നു തിന്നേണ്ടതെല്ലാം തിന്നിരിയ്കുന്നു, ഇനി മരിയ്ക്കാം ഇതൊരു ചാന്‍സാണ്

മരിയ്ക്കാന്‍ കിടന്നു യഥാസമയം മരിച്ചു

പുലര്‍ച്ച ശവമെടുത്തു।

വീട്ടുകാര്‍ കേള്‍ക്കാത്തത്ര ദൂരത്തായപ്പോള്‍ പയ്യന്‍ ശവമഞ്ചവാഹകരോടു ചോദിച്ചു

“അവിടെയും രാവിലെ ഇഡ് ഡലിതന്നെയല്ലേ........”

//-----------------------------------------------------------//

ഇടതുപക്ഷം ഉടനെ പിന്തുണ പിന്‍വലിക്കാനിടയില്ല
ആണവക്കരാര്‍ വിഷയത്തില്‍ യു.പി.എ.സര്‍ക്കാരിനുള്ള ഇടതുപക്ഷത്തിന്റെ പിന്തുണ
പിന്‍വലിക്കലും സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ നല്‍കലും ഉടനെ ഉണ്ടാവില്ല. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ജി-എട്ട്‌ രാഷ്ട്രസമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയശേഷമേ ഈ രണ്ടുകാര്യങ്ങളും സംഭവിക്കൂ എന്നാണ്‌ വ്യാഴാഴ്‌ച വിവിധ തലങ്ങളില്‍ നടന്ന ആണവകൂടിയാലോചനകളില്‍ നിന്ന്‌ ലഭിക്കുന്ന സൂചന